സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെ നശിപ്പിക്കുക കൂടിയാണ് ഈ അപൂർവ്വ സഹോദരങ്ങൾ ആയ T. O. അബ്രാഹവും T. O. ഏലിയാസ്സും ചെയ്യുന്നത്. ക്നാനായ തനിമയിൽ ഊറ്റം കൊള്ളുന്ന ആരെങ്കിലും ചിങ്ങവനം അതിഭദ്രാസനത്തിൽ ഉണ്ടെങ്കിൽ ഇത്തിൾ കണ്ണികളായി സമുദായത്തെ നശിപ്പിക്കുന്ന ഈ രണ്ട് പേരെ ഇനിയെങ്കിലും ചിങ്ങവനത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തണം. അല്ലങ്കിൽ മുൻ KCCNA പ്രസിഡണ്ട് ടോമി മ്യാൽക്കരപ്പുറത്തിനെ ചിങ്ങവനം സമുദായ സെക്രട്ടറിയും ബഹുമാനപ്പെട്ട ജോബി പാറക്കച്ചെരുവിൽ അച്ഛനെ ചിങ്ങവനത്തെ സമുദായ മെത്രാപ്പോലീത്തയുമായി ഈ നാലെണ്ണത്തിനെയും ഒരു തൊഴുത്തിൽ കെട്ടി ഇവർ കുഴിക്കുന്ന ഇവരുടെ നാശത്തിലേക്ക് വിടുക.
സമയമെടുത്ത് താഴെ കൊടുത്തിരിക്കുന്ന രണ്ട് വീഡിയോകളും ദയവായി കാണുക. ഇവർ ക്നാനായ സമുദായത്തിന് വരുത്തിവയ്ക്കുന്ന അപമാനം ചെറുതല്ല. ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന ഇവർക്ക് സ്വയം നശിച്ചാൽ പോരാ. ക്നാനായ കത്തോലിക്കരെ കൂടി നശിപ്പിക്കണം. കുടുംബബന്ധങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും രാഷ്ട്രീയ കളികളിലൂടെയും കത്തോലിക്കരുടെ ഇടയിൽ കയറി കലാപം സൃഷ്ടിക്കാൻ ഏതാനും വർഷമായി ഇവർ ശ്രമിക്കുന്നു.
T. O. ഏലിയാസും ക്നാനായ കത്തോലിക്കാ തീവ്രവാദികളും തമ്മിലുള്ള രഹസ്യവും പരസ്സ്യവുമായ ബന്ധങ്ങൾ ഇതിനകം ഏവർക്കും മനസ്സിലായതാണ്. കള്ള പ്രബോധനങ്ങളും പാഷാണ്ഡതകളും ചരിത്രങ്ങളും തീവ്രവാദികളുടെ മസ്തിഷ്കത്തിൽ കുത്തി നിറച്ച് കോട്ടയം അതിരൂപതയെ അസ്ഥിരപ്പെടുത്തുവാൻ കുറച്ചു നാളുകളായി പാരകൾ പണിയുന്നു. കൊടും വിഷങ്ങളെ പിന്നണിയിൽ നിന്ന് സൃഷ്ടിച്ച് കോട്ടയം അരമനമുറ്റത്തേക്ക് പ്രതിമയുമായി പറഞ്ഞുവിട്ട T. O. ഏലിയാസ്, അവിടെ നിന്നും ഇവരെ ചിങ്ങവനത്ത് ചേട്ടൻ T. O. അബ്രാഹത്തിന്റെ കരങ്ങളിൽ എത്തിച്ചു. ഈ തീവ്രവാദികളെ സ്വീകരിച്ച ചേട്ടൻ 80% ക്നാനായ കത്തോലിക്കരെ അവരുടെ ക്നാനായ യാക്കോബായ ഭദ്രാസനത്തിലേക്ക് ചേരുവാൻ ക്ഷണിച്ചു.
തലയിൽ നിന്നും പ്രതിമ ഇറക്കി വയ്ക്കാൻ ഇടമില്ലാതെ ഇളിഭ്യരായി നിന്ന തീവ്രവാദികൾ ചിങ്ങവനം അപ്രേം സെമിനാരിയിൽ പൊതിഞ്ഞു കെട്ടി ഏൽപ്പിച്ചു. കോട്ടയം അതിരൂപതയിൽ മെത്രാപ്പോലീത്തയുടെ സിംഹാസനത്തിൽ ഇരിക്കാനുള്ള ജോബി പാറക്കച്ചെരുവിൽ അച്ഛന്റെ സഹായം ഇക്കാര്യത്തിൽ തീവ്രവാദികൾക്ക് ലഭിച്ചത് ഒരു പക്ഷേ അദ്ദേഹത്തിന് ചിങ്ങവനത്ത് ഒരു തിരുമേനി പട്ടത്തിനുള്ള സാധ്യത തെളിയിക്കുന്നു. പ്രതിമ ചുമന്നവരും അവരെ സഹായിക്കുന്നവരും ജോബി പാറക്കച്ചെരുവിൽ അച്ഛന്റെ കൂടെ ചിങ്ങവനത്തേക്ക് പോയാൽ കാക്കയുടെ വിശപ്പും പോകും പശുവിന്റെ കടിപ്പും മാറിക്കിട്ടും.
111 വർഷം മുൻപ് ഇരുപത്തിഅയ്യായിരം പേരിൽ തുടങ്ങിയ ചിങ്ങവനം ക്നാനായ യാക്കോബായ അതിഭദ്രാസനം 2022 തുടങ്ങിയപ്പോൾ വെറും ഇരുപത്തിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയിൽ കീഴോട്ട് പോയപ്പോൾ 110 വർഷം മുൻപ് നാല്പത്തിനായിരത്തിൽ തുടങ്ങിയ കോട്ടയം ക്നാനായ വികാരിയാത്ത് 2022 തുടങ്ങിയപ്പോൾ രണ്ട് ലക്ഷം പേരോളം ജനസംഖ്യയിൽ എത്തി വളർന്ന് നിൽക്കുന്നു. വെറും തമ്മിൽ തല്ലലും കുതികാൽ വെട്ടലും അരാജകത്വവും രാഷ്ട്രീയ അതിപ്രസരവും
കൊണ്ട് നശിച്ചു ഇല്ലാതാകുന്ന ചിങ്ങവനം ഇന്ന് കോട്ടയം
ക്നാനായ കത്തോലിക്കരെ രക്ഷിക്കാൻ വരുന്നു എന്നത് എത്ര അപഹാസ്യം ആണ്.
ആസൂത്രിതമായ ഗൂഢപദ്ധതിയിലൂടെ മുൻ KCCNA പ്രസിഡണ്ട് ടോമി മ്യാൽക്കരപ്പുറവും ജോബി പാറക്കച്ചെരുവിൽ അച്ഛനും ചിങ്ങവനം T. O. സഹോദരന്മാരും കൂടി നടത്തുന്ന പൊറാട്ട് നാടകത്തിന്റെ ബാക്കി പത്രമാണ് ബംഗാളികളുടെ സഹായത്താൽ വയനാട്ടിലെ ആദിവാസ്സി കോളനിയിൽ നിന്നുമുണ്ടാക്കിയ തട്ടിക്കൂട്ട് പ്രതിമയുമായി യാതൊരാൾ ബലവും ഇല്ലാതെ നടന്ന പ്രഹസ്സനം. ജോബി അച്ഛൻ പ്രതിമ സ്ഥാപിക്കുന്നതിന് മുൻപും ഇന്നുമായി വെപ്രാളപ്പെട്ട് നടത്തിയ യുടുബ് കള്ളപ്രചാരണം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു പുരോഹിതിന് ക്രിസ്തുവിന്റെ പ്രതിപുരുഷ വേഷത്തിൽ എത്രമാത്രം നുണകൾ പറയാമെന്നും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പൗരോഹിത്യത്തെയും അപമാനിക്കാമെന്നും മെത്രാന്മാരെ അധിക്ഷേപിക്കാമെന്നും വചനത്തെ തിന്മയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും ജോബി പാറക്കച്ചെരുവിൽ അച്ഛൻ തന്റെ ജീവിത സാക്ഷ്യത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഓമന പുത്രനായി സർവ്വ സൗഭാഗ്യവും അനുഭവിച്ച് ആർക്കും കിട്ടാത്ത എല്ലാ ആനുകൂല്യങ്ങളും നേടി വളരെ നീണ്ട കാലം റോമിൽ പഠിച്ച് വൈദീകനായ ഇദ്ദേഹം വീണ്ടും കാലങ്ങൾ റോമിൽ ചിലവഴിച്ച് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും അതിരൂപത ഏൽപ്പിച്ച ഒരു ജോലി പോലും വിശ്വസ്തതയോടെ ചെയ്യാൻ കഴിയാത്ത ജോബി അച്ഛൻ സ്വന്തം തീരുമാനത്തിൽ സ്വന്തം സുഹൃത്തുക്കളുടെ സഹായത്താൽ അമേരിക്കയിൽ എത്തി കോട്ടയം അതിരൂപതയേയും അഭിവന്ദ്യ പിതാക്കന്മാരെയും യുടുബ് ചാനലിലൂടെ അപഹസ്യപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതും നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ താലോലം ഏറ്റുനടന്ന കാലഘട്ടത്തിൽ തോന്നാതിരുന്ന സമുദായ സ്നേഹത്തിന്റെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ ചെന്ന് നിൽക്കുന്നത് ഇദ്ദേഹത്തിന്റെ കോട്ടയം അതിരൂപതയിലെ പൗരോഹിത്യ ശുസ്രൂഷയിലെ വലിയ പരാജയത്തിന്റെ മുറിവുകളിലാണ്.
പാലും തേനുമൊഴുകുന്ന ഈ സമൂഹത്തിലേക്കാണോ പോകാൻ തയ്യാറായി ചിലർ നിൽക്കുന്നത് ? പോകാൻ താൽപ്പര്യമുള്ളവർ വേഗം ആകട്ടെ 🤪 ചിങ്ങവനത്തെ ആഭാസം കോട്ടയത്ത് വിറ്റഴിക്കാൻ നടത്തുന്ന താന്തോന്നികളെ നിങ്ങൾ സമയമെടുത്ത് ഈ വീഡിയോ ഒന്ന് കാണൂ. 1910 ൽ ഇരുപത്തി അയ്യായിരം പേരിൽ തുടങ്ങിയ ചിങ്ങവനം അതിഭദ്രാസനം ഇന്ന് ഇരുപത്തിനായിരത്തിൽ താഴെ നിൽക്കുന്നു. ഇവരുടെ പരസ്പര വെല്ലുവിളിയും ചെളി വാരി എറിയലും മൽസ്സരവും ഓരോ ദിവസ്സവും ഇവരെ നശിപ്പിക്കുന്നു. ഈ ദുഷിച്ച പ്രവണത കോട്ടയത്ത് കൊണ്ടുവരാൻ ആര് ശ്രമിച്ചാലും തമ്പുരാൻ അനുവദിക്കില്ല.
ജയ്‌മോൻ നന്തികാട്ട്