കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയെ കൈയ്യേറ്റം ചെയ്യാൻ റ്റാമ്പാ തിരുഹൃദയ ക്നാനായ ദേവാലയത്തിൽ മുഖംമൂടിയണിഞ്ഞു വന്ന തെമ്മാടികളുടെ നേതാവ് ആകെ സംശയ രോഗത്തിൽ ആണ്.

*മുൻ KCCNA പ്രസിഡണ്ട് ടോമി മ്യാൽക്കരപ്പുറം റ്റാമ്പാ തിരുഹൃദയ ക്നാനായ ദേവാലയത്തിലെ ക്രിസ്തുമസ്സ് രാത്രിയിലെ തിരുക്കർമ്മങ്ങളിൽ കുരിശു പിടിച്ച് തമ്പുരാനോട് മാപ്പിരക്കുക. ആദോപ്പള്ളി ജോസച്ചന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് തുടച്ചു വൃത്തിയാക്കി മുത്തം വയ്ക്കുക. *

അധർമ്മങ്ങളും അനീതികളും കൊടികുത്തിവാഴുന്ന ഈ അരാജകത്വലോകത്ത് ടോമി മ്യാൽക്കരപ്പുറം എന്ന മുൻ KCCNA പ്രസിഡണ്ട് ഒരിക്കലും ഏകനല്ല. തിരഞ്ഞുപിടിച്ചു വൈദീകരെ ഭീഷിണിപ്പെടുത്തി മദ്യത്തിലും മധുരാക്ഷിയിലും നാടുവാഴാം എന്ന് പുത്തൻ പണത്തിന്റെ അഹങ്കാരത്തിൽ ആരെങ്കിലും ചിന്തിച്ചാൽ അവരോട് സഹതാപം മാത്രം. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയെ കൈയ്യേറ്റം ചെയ്യാൻ റ്റാമ്പാ തിരുഹൃദയ ക്നാനായ ദേവാലയത്തിൽ മുഖം
മൂടിയണിഞ്ഞു വന്ന തെമ്മാടികളുടെ നേതാവ് ആകെ സംശയ രോഗത്തിൽ ആണ്. പ്രായാധിക്യം കടന്നാക്രമിക്കുന്നത് കൊണ്ടാണോ അതോ കെട്ടിറങ്ങാത്ത മദ്യലഹരിയുടെ ഉന്മത്തതയിൽ ആണോ എന്നറിയില്ല താൻ കാലങ്ങളായി ചെയ്ത് കൂട്ടുന്ന അതിക്രമങ്ങളെ കോമരം തുള്ളുന്ന ഈ ഊച്ചാളി നേതാവിന് സമചിത്തത നഷ്ടപ്പെട്ട് സ്ഥലകാലവിഭ്രമം സംഭവിച്ച് പുരോഹിതരുടേയും മെത്രാപ്പൊലീത്തയുടെയും മുതുകത്ത് കയറാൻ ശ്രമിക്കുന്നു.

പരിശുദ്ധല്മാവിന് എതിരെ നടത്തുന്ന തെറ്റുകൾ തിരുത്താൻ ദൈവം അടയാളങ്ങളിലൂടെ ശക്തമായ മുന്നറിയിപ്പുകൾ നൽകി. എന്നാൽ ഒരിക്കലും പഠിക്കാത്ത ആരാച്ചാർ ഇന്ന് ബഹുമാനപ്പെട്ട ആദോപ്പള്ളി ജോസ്സ് അച്ഛനെതിരെ മീശ പിരിക്കുകയാണ്. പരാജിതനായ ഒരപ്പൻ എന്ന നിലയിൽ അടങ്ങിയിരിക്കണ്ടതിന് പകരം മാറി കെട്ടിയ പിള്ളേരുടെ അപ്പന്മാരുടെ സംഘടനയായ KGF ഉണ്ടാക്കി ഭീഷിണി കത്തുകൾ അയക്കുകയും കോടതി വ്യവഹാരങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.

Law abiding Citizen ആണെന്ന് അവകാശപ്പെടുന്ന ഈ താന്തോന്നി നേതാവ് നടത്തുന്ന സ്ഥിരം തൊഴിലാണ് ദേവാലയങ്ങളിലും ദേവാലയ മുറ്റത്തും ആഭാസത്തരം കാണിക്കുക എന്നുള്ളത്. രണ്ട് വർഷം മുൻപാണ് ഇതേ Law abiding Citizen കടുത്തുരുത്തി മുത്തിയമ്മയുടെ തിരുമുറ്റത്തെ കൽകുരിശിങ്കൽ മദ്യസേവയിൽ കുറേ ആഭാസന്മാരുടെ കൂടെ ആറാടിയത്. എന്നിട്ടും മതിയാകാതെ കടുത്തുരുത്തി സെമിനാരിക്കകത്ത് കയറി പാവം കൊച്ചച്ചനെ ഭീഷിണിപ്പെടുത്തിയത്. ഇത്രമാത്രം തെമ്മാടിത്തരങ്ങളുടെ കൂത്താട്ടം നടത്തുന്ന മുൻ KCCNA പ്രസിഡണ്ട് ടോമി തോമസ്സ് മ്യാൽക്കരപ്പുറത്തോട് ക്നാനായ ജനതയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം. അഹങ്കാരിയും താന്തോന്നിയുമായ താങ്കൾ റ്റാമ്പാ തിരുഹൃദയ ക്നാനായ ഇടവകാംഗങ്ങളോടും വികാരി ജോസ്സ് ആദോപ്പള്ളി അച്ഛനോടും സർവ്വോപരി അഭിവന്ദ്യ കോട്ടയം അതിരൂപത മെത്രാപ്പോലീത്തയോടും പരസ്സ്യമായി ഉണ്ണീശോയുടെ പിറവിക്കുമുൻപായി മാപ്പ് പറയുക. താങ്കൾക്ക് അനുവദിച്ചിരിക്കുന്ന സമയം ഡിസംബർ 25 ന് വെളുപ്പിന് മൂന്ന് മണിവരെ മാത്രം.

ക്രിസ്തുമസ്സ് ആഘോഷം പൊടിപൊടിക്കാൻ ആണോ ഗോസ്സിപ്പിന്റെ ഉസ്താദ് ആയ താങ്കൾ ആദോപ്പള്ളി ജോസച്ചന് പ്രേമലേഖനം അയച്ചത്. അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ കൂമ്പാള ഉടുപ്പിക്കാൻ മൂന്ന് കോടതികൾ കയറി ഇറങ്ങിയിട്ടും സാധിക്കാതെ കാതിൽ കടുക്കനുമിട്ട് നാണംകെട്ട് പോയ കാര്യം മദ്യലഹരിയിൽ ഇത്രപെട്ടെന്ന് മറന്നുപോയോ. ഇത്രയും കാലം കാണിച്ച പരമപോക്രിത്തരങ്ങളുടെ വീഡിയോകൾ ഒന്നും മാഞ്ഞുപോയിട്ടില്ല. Law abiding Citizen ആയ ടോമി മ്യാൽക്കരപ്പുറത്തിന്റെ വീഡിയോകൾ കോടതി മുറികളിൽ കൊഞ്ഞനം കുത്താനായി കാത്തിരിക്കുന്നു. വിശ്വാസ്സ തീഷ്ണതയിൽ ജ്വലിക്കുന്ന റ്റാമ്പാ ഇടവകയെ തകർക്കാൻ ശ്രമിക്കുന്ന ഏതവനും ഉള്ള ശിക്ഷ ദൈവം കൃത്യമായി കാണിച്ചു തന്നിട്ടും പഠിക്കാത്തവനെ കാത്തിരിക്കുന്ന മഹാദുരന്തത്തിൽ നിന്നും രക്ഷപെടാൻ ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങളിൽ കുരിശു പിടിച്ചു പങ്കാളിയായി സർവ്വശക്തനോട് കരഞ്ഞു മാപ്പ് ചോദിക്കുക. ആദോപ്പള്ളി ജോസച്ചന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് തുടച്ചു വൃത്തിയാക്കി മുത്തം വയ്ക്കുക. അല്ലാതെ പീറ കത്തെഴുതി സ്വയം
കോമാളിയാകാൻ ശ്രമിക്കാതിരിക്കുക.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading