തിരുഹൃദയത്തിന്റെ ശക്തിയാൽ പടുത്തുയർത്തുകയും നിലനിൽക്കുകയും ചെയ്യുന്ന റ്റാമ്പാ തിരുഹൃദയ ക്നാനായ ദേവാലയം തകർക്കാൻ ഒരു റ്റോമി മ്യാൽക്കരപ്പുറത്തുകൾക്കും കഴിയില്ല.

പ്രിയ ടോമി മ്യാൽക്കരപ്പുറത്തിന് ഉണ്ണിമിശിഹായുടെ പിറവി തിരുന്നാളിന്റെ സന്തോഷവും സമാധാനവും ആദ്യമേ തന്നെ ആശംസിക്കട്ടെ. ക്രിസ്തുമസ്സ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മാനവലോകത്തിന് നൽകുന്ന ഏറ്റവും വലിയ തിരുന്നാൾ ദിനമാണ്.

മുൻ KCCNA പ്രസിഡഡന്റ് കൂടിയായ പ്രിയ ടോമി മ്യാൽക്കരപ്പുറം അസ്വസ്ഥമല്ലാത്ത ദിനമില്ല. തന്റെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിഷലിബ്ധമായ മനസ്സിനാൽ സമാധാനം കിട്ടാതെ അലയുമ്പോൾ ഈ ക്രിസ്തുമസ്സിന്റെ സമാധാനത്തിന്റെ ആശംസകൾ മൊത്തം അർഹതപ്പെട്ടത് ടോമിക്ക് തന്നെയാണ്. അസ്വസ്ഥതയാൽ താളം തെറ്റിയ ടോമി, ആദോപ്പള്ളി ജോസച്ചനോട് ആള് തെറ്റി നോട്ടീസ്സ് വിട്ടിരിക്കുകയാണ്. തന്റെ തന്നെ അകൃത്യങ്ങളാൽ മനം മടുത്ത ടോമി തനിക്ക് തന്നെ സ്വയം മാറാൻ അയച്ച കത്ത്‌ ആള് മാറിയാണ് ജോസച്ചന്റെ പേരിൽ കിട്ടിയത്. ഇത് ടോമിക്ക് ഒരു പരീക്ഷണമാണ്. സ്വയം തിരുത്താനുള്ള സമയം. പാഷാണത്തിൽ കൃമിയായി കേസ്സുകളും കോടതി വ്യവഹാരങ്ങളും നടത്തി സാമൂഹ്യ വിരുദ്ധതയിൽ മുങ്ങി കുളിച്ചിരിക്കുന്ന ടോമി റ്റാമ്പാ ക്നാനായ തിരുഹൃദയ ദേവാലയത്തിൽ വന്ന് കുരിശു പിടിച്ച് മുട്ടുകുത്തി നിന്ന് മാപ്പ്‌ അപേക്ഷിച്ചാൽ ഉണ്ണീശോ പുതിയൊരു ജീവിതം നൽകും എന്ന് ഉറപ്പാണ്. കൂട്ടത്തിൽ ആദോപ്പള്ളി ജോസച്ചന്റെ കാൽ കഴുകി മുത്തം വയ്ക്കാൻ
മറക്കണ്ട.

പ്രായാധിക്യത്താൽ ആണോ അതോ കഴിക്കുന്ന കള്ളിന്റെ പരിണിത ഫലമാണോ എന്നറിയില്ല, കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബ്ബാന മാദ്ധ്യേ മുഖം മൂടി ധരിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റാണ് എന്ന് പാവം ടോമിയുടെ ബുദ്ധിയിൽ തെളിയാതെ പോയി. എന്ത് കാരണത്താൽ ആയാലും ടോമിക്ക് ബുദ്ധിയും സുബോധവും ഉണ്ടാകാൻ ഉണ്ണീശോയോട് കരഞ്ഞു പ്രാർത്ഥിച്ചാൽ മതി. ലത്തീൻ സഭയിലെ ഇടവകയിൽ അംഗമാണ് എന്ന് പരസ്സ്യമായി വെളിപ്പെടുത്തിയ ടോമി റ്റാമ്പാ ക്നാനായ തിരുഹൃദയ ദേവാലയത്തിൽ അംഗമല്ലാ എന്നത് പകൽ പോലെ സത്യം. ചിക്കാഗോ സീറോ മലബാർ രൂപതയിൽ നിന്ന് സാമ്പത്തീക സഹായം ചോദിച്ച് കത്ത്‌ കിട്ടിയപ്പോൾ തന്റെ സ്വകാര്യത എല്ലാം ആറ്റിൽ പോയി എന്ന് വിലപിച്ചത് സത്യം. സ്വകാര്യ സന്ദർശനത്തിന് വന്ന മെത്രാപ്പോലീത്തയുടെ അനുവാദം വാങ്ങാതെ ദേവാലയത്തിൽ വച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നത് സത്യം. ഇടവക വികാരിയോട് മെത്രാപ്പോലീത്തയെ കാണണമെന്ന് അപേക്ഷിക്കുകയോ സ്വകാര്യമായതും കൂട്ടത്തോടെ ഉള്ളതുമായ മീറ്റിങ്ങിനുള്ള അനുവാദം കിട്ടുകയോ ചെയിതിട്ടില്ലായെന്നത് ഒരു സത്യം.

കത്തോലിക്കാ സഭയുടെ ഒരു പ്രമാണത്തിലും പാരമ്പര്യത്തിലും വിശുദ്ധ കുർബ്ബാനയിലോ അറിയിപ്പിന്റെ സമയത്തോ ബഹളം വയ്ക്കുകയോ ചോദ്യം ചെയ്യുകയോ പാടില്ലായെന്നത് ഒരു സത്യം. ഇത്തരം സാമൂഹ്യ വിരുദ്ധ സ്വഭാവം ഇത് ആദ്യമല്ല, ഇതിന് മുൻപും പല തവണ ഉണ്ടായിട്ടുണ്ട് എന്നത് ഏറ്റവും വലിയ ദുഃഖസത്യം. ലത്തീൻ ഇടവകയിൽ അംഗമാണ് എന്ന് പ്രഖ്യാപിച്ച ടോമി മ്യാൽക്കരപ്പുറം പുതുതായി വെഞ്ചിരിച്ച ഒർലാന്റോ ക്നാനായ ദേവാലയത്തിന്റെ മുൻപിൽ നടത്തിയ ആഭാസത്തരവും 2019 ഓഗസ്റ്റിൽ കടുത്തുരുത്തി മുതിയമ്മയുടെ പാദാരവിന്ദങ്ങളിൽ നടത്തിയ മ്ലേച്ഛമായ പ്രകടനവും ഒക്കെ നിത്യമായി എല്ലാവരുടെയും മനസ്സിൽ വലിയൊരു നീറ്റലായി ജീവിക്കുമ്പോൾ ടോമി മ്യാൽക്കരപ്പുറം എന്ന ഭീമാകാരന് ഇതൊന്നും മനസ്സിലാകുന്നില്ല
എങ്കിൽ അദ്ധേഹത്തിന്റെ തലച്ചോറിന് കാര്യമായ എന്തോ കുഴപ്പം ഉണ്ടെന്നത് ഏറ്റവും വലിയ സത്യം.

ആദോപ്പള്ളി ജോസച്ചന് ക്രിസ്തുമസ്സിന്റെ രണ്ട് ദിവസ്സം മുൻപ് കത്തയച്ചത് ഓലപ്പാമ്പ് കാട്ടി വിരട്ടാനും പാർട്ടികളിൽ ചർച്ചാവിഷയമാക്കാനും ആയിരുന്നു. പക്ഷേ ചക്കിന് വച്ചത് ടോമിയുടെ കൊക്കിന് കൊണ്ടു. പല്ല്‌ പോയ ടോമിക്ക് ഇളിഭ്യനായി ക്നാനായ ജനതയ്ക്ക് മുൻപിൽ ഊമ്പിയ ചിരിയുമായി നടക്കാം. പ്രത്യേകിച്ച്‌ നാളെ പള്ളിയിലും
കമ്മ്യൂണിറ്റി സെന്ററിലും. ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്ന് തമ്പുരാൻ പറഞ്ഞത് നമ്മുടെ ടോമി മ്യാൽക്കരപ്പുറത്തിന്റെ കാര്യത്തിൽ എത്രയോ ശരിയാണ്. ആദോപ്പള്ളി ജോസച്ചന് നോട്ടീസ്സ് വിട്ടതിന് പുറകേ തന്റെ വാണങ്ങളെ കൊണ്ട് തുണ്ടുകൾ ഇടിച്ചിരിക്കുകയാണ് ടോമി. ആവശ്യം വലുത് ഒന്നുമല്ല. അങ്ങാടിയത്ത് പിതാവിന് എതിരെ ടോമി തോമസ്സ് മ്യാൽക്കരപ്പുറം കോടതിയിൽ കൊടുത്ത കേസ്സിൽ മൂന്ന് തവണ തോറ്റ് തുന്നം
പാടിയതിനാൽ ഇത്തവണ കോടതിയിൽ പോകുന്നതിന് മുന്നേ
ആരെങ്കിലും വന്ന് ഒത്ത് തീർപ്പാക്കി ടോമിയെ നാണക്കേടിൽ നിന്ന് രക്ഷിക്കണം എന്നാണ് കാല് നക്കി അപേക്ഷിക്കുന്നത്. അങ്ങാടിയത്ത് പിതാവിനെതിരെ ഉള്ള കേസ്സിൽ ജയിക്കാനായി വക്കീലിന് 50K ഡോളർ ക്നാനായ റീജ്യനാണ് ചിലവ് വന്നത്. ഈ തുക റ്റാമ്പാ ഇടവകയിൽ നിന്ന്
കൊടുത്തിട്ടില്ല. പക്ഷേ ഇക്കാര്യം
മറച്ചു വച്ച് ഇടവകങ്ങങ്ങളുടെ കാശ് പോകുമെന്ന് ഭീഷിണിപ്പെടുത്തിയാണ് തെമ്മാടിത്തരത്തോട് ഒത്ത്‌ തീർപ്പാക്കാൻ ആഹ്വനം ചെയ്യുന്നത്.

പണ്ട് ടോമി കോടതിയിൽ കൊടുത്ത കേസ്സ് അങ്ങാടിയത്ത് പിതാവിനും സീറോ മലബാർ രൂപതയ്ക്കും എതിരായിട്ടാണ് എങ്കിൽ, ഇത്തവണ ടോമിയുടെ ഓലപ്പാമ്പ് ഇടവക വികാരിക്കും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും എതിരെയാണ്. റ്റാമ്പാ ക്നാനായ ഇടവക ദേവാലയത്തെ തകർക്കാൻ പിശാച് ശ്രമങ്ങൾ ആരംഭിച്ചിട്ട് കാലങ്ങൾ ഏറെയായി. ഇത്തവണ ടോമി മ്യാൽക്കരപ്പുറം എന്ന ഭീമാകാരന് ഇടവക ജനം മാപ്പ് കൊടുക്കില്ല. ഇടവകയ്ക്കും വികാരി അച്ഛനും അഭിവന്ദ്യ കോട്ടയം മെത്രാപ്പോലീത്തയ്ക്കും പാരീഷ് കൗൺസിലിനും എതിരെ ടോമി നടത്തുന്ന എല്ലാ വെല്ലുവിളികളും പൈശാചിക പ്രവർത്തനങ്ങളും റ്റാമ്പാ ക്നാനായ തിരുഹൃദയ ഇടവകാംഗങ്ങൾ ചെറുത്ത് തോൽപ്പിക്കും. തിരുഹൃദയത്തിന്റെ ശക്തിയാൽ പടുത്തുയർത്തുകയും നിലനിൽക്കുകയും ചെയ്യുന്ന റ്റാമ്പാ തിരുഹൃദയ ക്നാനായ ദേവാലയം തകർക്കാൻ ഒരു റ്റോമി മ്യാൽക്കരപ്പുറത്തുകൾക്കും കഴിയില്ല.
വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ ടോമി തോമസ്സ് മ്യാൽക്കരപുറം.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading